Tuesday, July 29, 2008

ഇലകള്‍

ഇലകള്‍

വാട്ടിയ പച്ചിലയില്
‍ശര്‍ക്കര ഉപ്പേരിയും
കടുക്‌ വരട്ടിയും
പൊതിഞ്ഞുകെട്ടിവെയ്‌ക്കും
അമ്മ
നാക്കിലവിരിച്ച്‌
ഉച്ഛിഷ്‌ടം കാത്തുകാത്തിരുന്ന്‌
ഉറക്കമിളച്ചിരിക്കും
അവള്
‍ആത്മാവിനെ
ഒരു പിടി ചോറിലേക്ക്‌ കുടിയിരുത്തി
ദര്‍ഭമോതിരം വിരലിലണിഞ്ഞ്‌
ബലിക്കാക്കകളെ നോക്കും
അവന്
‍ഞാനോ
ഒരു പൊതിയിലയിലേക്ക്‌
ജീവനെ ആവാഹിച്ച്‌
ഉടഞ്ഞുവീഴുന്ന കണ്ണൂനീരാകും
ഇലകള്
‍ജനനത്തിനും മരണത്തിനുമിടയിലെ
ജീവിതമാകുതങ്ങനെയാണ്‌.
(മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത്‌)